സഹോദരനും സഹോദരനും

ഇത് ഒരു അല്‍പ്പം പഴയകഥയാണ് ... 

1995 - പത്തനംതിട്ട ജില്ലയിലെ മാക്കാംക്കുന്നു കണ്‍വഷന്‍ എന്നാല്‍ എല്ലാവരും അറിയും. കോഴേഞ്ചരി മാരാമണ്‍ കണ്‍വഷന്‍ പോലെ ഓര്‍ത്തഡോക്‍സ്‌ സഭയുടെ ഏറ്റവും വലിയ  കണ്‍വഷനാണ്  മാക്കാംക്കുന്നു കണ്‍വഷന്‍ .ചുരുക്കിപ്പറഞ്ഞാല്‍ ഈ ഓര്‍ത്തഡോക്‍സ്‌ സഭ എവിടെ ഒക്കെ ഉണ്ടോ അവിടെ നിന്നു ഉള്ളതും  പിന്നെ സകല ഇന്നത്തില്‍ പെട്ടതും വന്നു അടിയുന്ന സ്ഥലമാണ് ഈ മാക്കാംക്കുന്ന്.

 അക്കാലത്ത്  ഞാനും  ചേട്ടനും (സഹോദരന്‍ ) സണ്‍ഡേസ്കൂളില്‍ സജീവ പ്രവര്‍ത്തനമായിരുന്നു. ( കുട്ടികള്‍ക്ക് വേണ്ടി പള്ളിയില്‍ നടത്താറുള്ള ബൈബിള്‍ പഠനക്ലാസ്‌ )  അന്ന് ഞാന്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്നു ... എന്‍റെ ഏറ്റവും അടുത്ത രണ്ടു സുഹുര്‍ത്തുക്കളാണ് ചേട്ടന്‍ ജോണും, പിന്നെ പീറ്ററും. എല്ലാ വര്‍ഷവും മാക്കാംക്കുന്നു കണ്‍വഷനില്‍  സണ്‍ഡേസ്കൂള്‍ കുട്ടികള്‍ക്കായിയുള്ള പ്രത്യേക കണ്‍വഷന്‍ പരിപാടികള്‍ ക്രമീകരിക്കാറുണ്ടായിരുന്നു,   ഞങ്ങളുടെ പള്ളിയില്‍ സണ്‍ഡേസ്കൂള്‍ കുട്ടികളെ പതിവായി കുട്ടികള്‍ക്കായിയുള്ള പ്രത്യേക കണ്‍വഷന്‍ പരിപാടികളില്‍ കൊണ്ട് പോകാറുണ്ടാരുന്നു.
അങ്ങനെ ആ വര്‍ഷവും ഞങ്ങള്‍ മാക്കാംക്കുന്നു കണ്‍വഷനിലേക്ക് യാത്രയായി....
  തികച്ചും നല്ല രസമാണ്  കണ്‍വഷനു പോകുന്നത് ,
എന്‍റെ മെയിന്‍ പരുപാടി നല്ല വെളുത്ത സുന്ദരികളെ നോക്കുക വീഴ്ത്തുക...
കൂട്ടത്തില്‍ ഞാനാണ് ഏറ്റവും ഇളയത്‌ അതുകൊണ്ട് നല്ല വിര്‍ത്തിയായി എല്ലാ വേണ്ടാത്ത കാര്യങ്ങളും  എന്‍റെ സ്വന്തം ചേട്ടനും കൂട്ടുകാരും(സുഹുര്‍ത്തുക്കളും)എനിക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട് ... അങ്ങനെ പിന്നീടുള്ള വര്‍ഷങ്ങള്ളില്‍ എന്‍റെ പല പ്രണയങ്ങളും പൂത്ത് അണിഞ്ഞ ഒരു പുണ്ണ്യ ഭൂമിയാണ്  മാക്കാംക്കുന്ന്.

ആ വര്ഷം കണ്‍വഷനു പതിവില്‍ കൂടുതല്‍ കുട്ടികള്‍ അവിടെ എത്തിയിരുന്നു . ഏകദേശം ഒരു 1500 കുട്ടികളില്‍ കൂടുതല്‍ ആ  കണ്‍വഷനു പന്തലില്‍ തിങ്ങിനിറഞ്ഞിരുന്നു. നേരത്തെ പറഞ്ഞത് പോലെ ഈ ഓര്‍ത്തഡോക്‍സ്‌ സഭ എവിടെ ഒക്കെ ഉണ്ടോ അവിടുനിന്നെല്ലാം സകല ഇന്നത്തില്‍ പെട്ടതും രാവിലെ തന്നെ കുറ്റിയും പറിച്ചു അവിടെ വന്നു നില്‍പ്പുണ്ട് . അങ്ങനെ ഞങ്ങളും രാവിലെ 7 മണിക്ക് കുളിച്ചു റെഡിയായി   തേച്ചു മിനുക്കിയ നല്ല നിക്കറും ഉടുപ്പും ഒക്കെയിട്ടു സുന്ദരക്കുട്ടന്മാരായി നിരന്നു എല്ലാ വര്‍ഷവും നില്‍ക്കുന്നത് പോലെ മിണ്ടാതെ ഉരിയാടാതെ പ്രാര്‍ത്ഥനയോടെ കുര്‍ബാന കാണാന്‍ നില്‍ക്കുകയാണ് .

ഞങ്ങളെ പള്ളിയില്‍നിന്നും കണ്‍വഷനിലേക്ക്  കൊണ്ടുവരുന്നത്  ഞങ്ങളുടെ സണ്‍ഡേസ്കൂള്‍ ഹെഡ് മാസ്റ്ററായ അനിയന്‍ അപ്പച്ചന്‍നാണ്.

"തടിച്ചു ഉരുണ്ട ഉണ്ട കണ്ണുള്ള 
  ചെവിയില്‍ കൂടിയും മൂക്കില്‍ കൂടിയും 
  തഴച്ച രോമം ഉള്ള  ക്രൂര മുഖമുളള ഒരു കറുത്ത മനുഷ്യന്‍ "  

ഒറ്റ നോട്ടത്തില്‍ ആര് ഒന്ന്  കണ്ടാലും പേടിക്കും.ഞങ്ങള്‍ക്ക് എല്ലാം ഉള്ളില്‍ നല്ല പേടിയായിരുന്നു. അതുകൊണ്ട് അപ്പച്ചന്റെ മുമ്പില്‍ ഞങ്ങള്‍ അപ്പോഴും പൂര്‍ണ അച്ചടക്കം പാലിക്കാന്‍ ശ്രമിച്ചിരുന്നു.

ഞങ്ങള്‍ അച്ചടക്കത്തോടെ കുര്‍ബ്ബാന തീരുന്നതും കാത്തു അവിടെ നില്‍ക്കും ,പിന്നെ  കുര്‍ബാന കഴിഞ്ഞിട്ട്  ഒറ്റ ഓട്ടമാണ് രാവിലത്തെ ഇടലിയും സാമ്പാറും കഴിക്കാന്‍ , അന്ന് മുതലേ ഞങ്ങള്‍ക്ക് എല്ലാം ഭക്ഷണത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടു വീഴ്ചയും ഇല്ല !!!
ചുരുങ്ങിയത് ഞങ്ങള്‍ എല്ലാവരും രാവിലെ തന്നെ പത്തു ഇടലി എങ്കിലും അകത്താക്കും ....... പിന്നെ നീട്ടി ഒരു യേംബക്കവും വിട്ടിട്ട് ഒറ്റ ഇരിപ്പാണ്  കണ്‍വഷന്‍ പന്തലില്‍ .
ബോര്‍ അടിച്ചു ചാകും ..... കേരളത്തിലും വിദേശത്തുമുള്ള എല്ലാ തിരുമേനിമാരും അച്ചന്‍മാരും രാവിലെ തൊട്ടു ഞങ്ങളെ അങ്ങ് ഉപദേശിക്കാന്‍ തുടങ്ങും എന്നിട്ട് അതിനു ഒരു പേരും മലയാളത്തില്‍ കൊടുക്കും ..." പ്രസംഗം ".
ഇറങ്ങി ഓടാന്‍ തോന്നും പക്ഷെ എങ്ങനെ ഓടാന്‍ , ഹെഡ് മാസ്റ്റര്‍ അപ്പച്ചന്‍റെ ചെവിക്കു പേടി ഓര്‍ത്താല്‍ ഒറ്റ ഇരിപ്പിനു എല്ലാത്തിന്‍റെയും നിക്കറില്‍ കൂടി മൂത്രം പോക്കും., അതിനു ഉള്ള ധൈര്യം ഒന്നും  ആ കൂട്ടത്തില്‍ ഇരിക്കുന്ന ഒറ്റ ഒരണത്തിനു പോലും ഇല്ലായിരുന്നു. പിന്നെ വീമ്പടി കേട്ടാല്‍ ഹെഡ് മാസ്റ്റര്‍ അപ്പച്ചനെ മലത്തി ഇടുമെന്നാണ് പറയുന്നത് .

പിന്നെ ആകെ ഞങ്ങള്‍ക്ക് എല്ലാവര്ക്കും ഇഷ്ട്ടപെട്ട കണ്‍വഷന്‍ പരുപാടി പാട്ടുകള്‍ കേള്‍ക്കുന്നതും പാട്ടുകള്‍ പഠിപ്പിക്കുന്ന ക്ലാസ്സുകളുമാണ്.... അങ്ങന്നെ പാട്ടുകള്‍ കേട്ട് പഠിച്ചു
കഴിയുമ്പോഴെക്കും ഉച്ചക്ക് ഒരു മണി കഴിഞ്ഞിട്ടുണ്ടാകും . പിന്നെ വെച്ചു താമസിക്കാതെ തന്നെ ഒറ്റ കത്തീരാണ്....... നല്ല ചൂട് ചോറും സാമ്പാറും ഒക്കെ കൂട്ടി ഒറ്റപിടിയാണ് ആകത്തേക്ക്..... ഹാ ഹാ സാമ്പാര്‍ എന്ന് പറഞ്ഞപ്പോള്‍ തന്നെ വായില്‍ വെള്ളം വന്നു....
ക്യുവില്‍ തെള്ളി നിന്ന്  കിട്ടുന്ന ആ ചൂട് ചോറിന്റെയും സാമ്പാറിന്റെയും രുചി ഒന്ന് വേറെ തന്നെയാ !!!!!

ആര്‍ത്തിയോടെ എല്ലാം അകത്താക്കിയ ശേഷം ഞങ്ങള്‍ എല്ലാവരും കൂടി ഒരുമിച്ചു വേഗ്ഗം വെളിയില്‍ ഇറങ്ങും ഒന്ന് പത്തനംതിട്ട ചുറ്റി കറങ്ങാന്‍ ....!!!!
പത്തനംതിട്ട ജില്ലയുടെ ഹൃദയ ഭാഗത്ത് തന്നെയാണ് മാക്കാംക്കുന്നു കണ്‍വഷന്‍ നടക്കുന്നത് , അതുകൊണ്ട് തന്നെ ആ കാലത്ത്‌ ഞങ്ങള്‍ക്കു പത്തനംതിട്ടയില്‍ കൂടി എല്ലാവര്ക്കും ഒരുമിച്ചു  കറങ്ങി നടക്കുന്നത് ഭയങ്കര ഇഷ്ട്ടമായിരുന്നു .... ( എല്ലാവര്‍ഷം ഞങ്ങള്‍ എല്ലാവരും ഒരുമിച്ചുള്ള സമയം )കണ്‍വഷന്‍ സമയത്ത് ജനസാഗരം എപ്പോഴും ഒഴുകി കൊണ്ടിരിക്കുന്നതിനാല്‍ , നിരവധി കച്ചവടക്കാര്‍ പല സ്ഥലങ്ങളില്‍ നിന്ന് ഇവിടെ കച്ചവടത്തിനായി വരുന്നത് പതിവായിരുന്നു .

അതുകൊണ്ട് തന്നെ കണ്‍വഷന്‍ പന്തലിനോട്‌ ചേര്‍ന്ന് എണ്ണുവാന്‍ പറ്റുന്നത്തിനെകാള്‍ കൂടുതല്‍  കളിപാട്ടങ്ങളും പൂക്കളും മറ്റും വില്ല്‍ക്കുന്നത്തിനായി കടകള്‍ നിരന്നു നിന്നിരുന്നു ......
ഈ കടകളും കളിപാട്ടങ്ങളും മാത്രം കണ്ടു കഴിയുമ്പോഴേക്കും നേരം വൈകാറാകും അതുകൊണ്ട് ഞങ്ങള്‍ അല്‍പ്പം വേഗത്തില്‍ നീങ്ങി....

രാവിലെ എനിക്കും ചേട്ടന്‍ ( സഹോദരന്‍ ) ജോണിനും കൂടി വഴി ചിലവിനായി 20 റുപ്പിക്ക അമ്മ തന്നിരുന്നു.. അതില്‍ എന്‍റെ ഓഹരിയായ 10 റുപ്പിക്കയാണ് ... ഭക്ഷണം കഴിച്ചു ഇറങ്ങുമ്പോള്‍ തന്നെ ചേട്ടന്‍ ആ പത്തു രുപ്പിക തന്നിട്ട് പറഞ്ഞു .
 
   " പണം വേരും പോകും പക്ഷെ പണം സൂക്ഷിച്ചു ഉപയോഗിക്കണം "
(NB: ആ വാക്കുകള്‍ ഇന്നും എന്‍റെ മനസ്സില്‍ മായാതെ തങ്ങിനില്‍ക്കുന്നു .... )
അന്ന് എനിക്ക് അറിയില്ലാരുന്നു എന്‍റെ കൈയില്‍ ഉണ്ടാരുന്ന 10 റുപ്പികക്കു ഇന്നത്തെ 100 രൂപയുടെ പവര്‍ ഉണ്ടെന്ന് .

അങ്ങനെ ഓരോ കടകള്‍ തോറും ഞങ്ങള്‍ കയറി തുടങ്ങി.....
ഓരോ കടകളുടെ മുമ്പില്‍ ചെല്ലുമ്പോഴും , ഞങ്ങള്‍ ഓരോരുത്തരും മാറി മാറി ചോദിച്ചു തുടങ്ങി ,

ഹെയ്  ചേട്ടാ ..... അതിനെന്താ വില ഇതിനെന്താ വില എന്നൊക്കെ ചോദിച്ചു തുടങ്ങി ......
ഓരോ കടകള്‍ കയറി ഇറങ്ങുമ്പോഴും ഞങ്ങള്‍ക്ക് മനസിന്‌ ഇഷ്ട്ടപെട്ടന്ന തരത്തിലുള്ള കളിപാട്ടങ്ങള്‍ ഉള്ള ഒരു കട കണ്ടതുവാന്‍ കഴിഞ്ഞില്ല ....  !!!!
പിന്നേയും ഞങ്ങള്‍ മുന്പോട്ട്  തന്നെ നീങ്ങി .....

പെട്ടന്ന് ഞങ്ങള്‍ നല്ല ഭംഗി ഉള്ള ഒരു കടയുടെ മുമ്പില്‍ എത്തിപെട്ടു .
കട നിറയെ പല നിറത്തില്‍ ഉള്ള കളിപട്ടങ്ങള്‍ ......
കുഞ്ഞു പാവക്കുട്ടി മുതല്‍ വലിയ പാണ്ടി ലോറി വരെ കടയുടെ മുമ്പില്‍ തന്നെ ,
 ആരെയും ആകര്‍ഷിക്കതരത്തില്‍ എല്ലാം അവര്‍ അടുക്കി ക്രമികരിചിരിക്കുന്നു .
ചുരുക്കി പറഞ്ഞാല്‍ ആ വര്‍ഷത്തെ ഏറ്റവും വലിയ ഭംഗിയാര്‍ന്ന കട !

ഒറ്റ നോട്ടത്തില്‍ തന്നെ ഞങ്ങള്‍ക്ക് കട നന്നായി ബോധിച്ചു !

ഞാന്‍ കട എല്ലാം ഒന്ന് നോക്കി
പിന്നെ പെട്ടന്ന് തന്നെ എന്റെ ചോദ്യം ,

ചേട്ടാ ആ നീളത്തില്‍ ഉള്ള തോക്കിന് എന്താ വില ?

കടയിലെ ഒരുപാട്‌ ജോലിക്കാരില്‍ ഒരാള്‍ തിരക്കിട്ട് എന്റെ അടുത്തോട്ട്  വന്നു
വാങ്ങാന്‍ അല്ല എന്ന വിചാരത്തോടെ മുഖത്ത് ഒരു പുച്ഛതോടെ ,
" 25 റൂപ്പിക" , വാങ്ങാനാന്നോടെ?

ചെറുതായി ഞാന്‍ ഒന്ന് ചരിച്ചു :-)

ആ നാളുകളില്‍ ഞാന്‍ വായിച്ചും കണ്ടു രസിച്ചിരുന്ന എല്ലാം മറന്നു ആരധിച്ചുരിന്ന ആ നായകന്റെ കൈയിലെ അതെ തോക്ക് ,
എനിക്കും ശിക്കാരി ശംബുവിന്റെ കൈയിലുള്ള ആ തോക്ക് വേണം .
മനസ്സില്‍ ഒരുപാട്‌ കാഴ്ചകള്‍ മിന്നി മറഞ്ഞു കൊണ്ട് ഇരുന്നു ....
പക്ഷെ എന്ത് ചെയ്യാന്‍ പറ്റും ......
 കൈയില്‍ അക്കേ 10 രുപ്പിക്ക
ഒരു രക്ഷയും ഇല്ല ...!!!!

" മോനെ മനസ്സില്‍ ലഡു പൊട്ടി "
ഞാന്‍ ആ കടയില്‍ നിന്നും തോക്കും അതിന്റെ പെട്ടിയോടും കൂടി പൊക്കി ,
ഒപ്പം ഞാനും മുങ്ങി.....

പെട്ടപാടെ എന്നെ കാണാഞ്ഞതു കൊണ്ട് , ചെട്ട്ന്നും കൂട്ടരും അമ്പരന്നു ....
ചുറ്റും നോക്കി എന്നെ എല്ലായിടവും തിരക്കി കാണുന്നില്ല ........
എന്നെ കാണുനില്ല എന്ന വാര്‍ത്ത‍ എല്ലായിടവും പടര്‍ന്നു ......
പല ഗ്രൂപ്പുകളായി തിരിഞ്ഞു അവര്‍ എന്നെ തിരക്കി ....
എന്റെ ചേട്ടന്‍ വാവിട്ടു കരഞ്ഞു ............ കുഞ്ഞു അനിയനെ കാണാഞ്ഞ സഹോദരന്റെ ദുഃഖം എനിക്ക് ഇവിടെ വിവരിക്കാന്‍ അല്‍പ്പം പ്രയാസം ഉണ്ട് ...... :( ;( ;(

ഞാന്‍ അങ്ങനെ ഒരിക്കലും ചെയ്യാന്‍ പാടില്ലായിരുന്നു ..... എന്റെ തെറ്റ് ...ആ പോട്ട് !
ബാക്കി പറയാം .....

എന്ത് ചെയ്യാന്‍ മുങ്ങിയത് ഞാന്‍ അല്ലെ എവിടെ പൊങ്ങാന്‍ ?

 അവസാനം  എന്റെ തോക്കിന്റെ മുനയില്‍ തന്നെ അവര്‍ വന്നുപെട്ടു ,
 ആളൊഴിഞ്ഞ ഒരു മതില്‍ കെട്ടിന്റെ അപ്പുറത്തായിരുന്നു എന്റെ ഇരിപ്പിടം !

പക്ഷെ ഇതുവരെ തിരഞ്ഞു നടന്ന എന്നോട് ഉള്ള അവരുടെ ഒരു സമീപനം മറ്റൊന്നായിരുന്നു,

കരഞ്ഞു കൊണ്ട് എന്റെ അടുത്ത് വന്ന ചേട്ടന്‍ ഇരു കണ്ണുകളും തുടച്ചു ....
എന്നെ ഒന്ന് സൂക്ഷിച്ചു നോക്കിക്കൊണ്ട് ചോദിച്ചു ..

" എവിടുന്നു കിട്ടി ഈ തോക്ക് ? "

ഞാന്‍ മറുപടിയായി ഒരു ജാഡയിട്ട് പറഞ്ഞു .

" ഞാന്‍ അങ്ങു പൊക്കി "

അത് എനിക്ക് തന്നെ വിനയായി ....
ഓരോ സൈഡില്‍ നിന്നും തുടങ്ങി , എല്ലാവരും എന്നെ കുററപ്പെടുത്തി ...
അവസാനം അവര്‍ എന്നെ ഒരു കള്ളന്‍ ആക്കി .....!!!

കള്ളന്‍ !!! കള്ളന്‍ !!! കള്ളന്‍ !!! കള്ളന്‍ !!! കള്ളന്‍ !!! കള്ളന്‍ !!!

അത് എനിക്ക് ഒട്ടും താങ്ങാന്‍ പറ്റിയില്ല .......
അപ്പോഴേക്കും എന്റെ ഉണ്ട കണ്ണില്‍ നിന്നു കണ്ണുനീര്‍ വന്നു തുടങ്ങിയിരുന്നു.....
ഞാന്‍ മനസ്സില്‍ കൂടി പലതും ചിന്തിച്ചു ....
അമ്മ ഈ കാര്യം അറിയുംമോ ????????
എന്റെ കണ്ണിന്റെ മുമ്പില്‍ നില്‍ക്കുന്ന ബാബുവിന്റെ മോന്‍ ,
 ......  ഈ പട്ടി പള്ളിയിയില്‍ ചെന്ന് എല്ലാവരോടും പറയും ....
ചെന്നായ അവന്‍ ..... എല്ലാ പെണ്‍കുട്ടികളോടും പറയും...........
അത് സാറായുടെ കൂട്ട്കാര്‍ അറിഞ്ഞാല്‍ , അത് സാറയും അറിയും ,
സാറയുടെ അടുത്തുള്ള എന്റെ സകല ഇമേജുകളും പോകും ...... അവള്‍ എന്നോട് ഇനി തിരിച്ചു  ഇഷ്ട്ടം അല്ലാന്നു പറഞ്ഞാല്‍ പിന്നെ ഞാന്‍ ജീവിച്ചിട്ടു കാര്യം ഇല്ല .....

ഇതു എല്ലാം എന്റെ മനസിനെ വിങ്ങിപൊട്ടിച്ചു ...
ഞാന്‍ അലമുറ ഇട്ട് കരഞ്ഞു ...... കരഞ്ഞു കരഞ്ഞു മൂക്കില്‍ കൂടി മൂക്കള പള പള .... എന്ന് വരാന്‍ തുടങ്ങി ........

ഇത്രയും കരഞ്ഞ എന്നോട്  മനസാക്ഷി ഇല്ലാത്ത ഈ പന്ന തെണ്ടികള്‍
തോക്ക് കടയില്‍ തിരിച്ചു കൊടുക്കാന്‍ ആവശ്യപെട്ടു ...
" ഞാന്‍ ചത്താലും ഈ തോക്ക് ഞാന്‍ കൊടുക്കില്ലെന്ന് ഉറക്കെ പറഞ്ഞു "


ഞാന്‍ വാശിയോടെ തോക്ക് മടക്കി എടുത്ത് ബാഗില്‍ ഇട്ടു ....
ഞാന്‍ അവിടെ നിന്നും എഴുന്നേറ്റു പോകാന്‍ ...
ചേട്ടന്‍ എന്റെ കൈക്ക് കയറി പിടിച്ചിട്ടു ഭീഷണിപെടുത്തിക്കൊണ്ട് പറഞ്ഞു ....

"ഞാന്‍ അമ്മയോട് പറയും ....."

അത് എനിക്ക് വീണ്ടും ഒരു ഷോക്കായി .....

ചേട്ടന്‍ വീണ്ടും ആവര്‍ത്തിച്ചു....

"അമ്മയോട് പറയണ്ട എങ്കില് നിന്റെ കൈയിലുള്ള 10 രുപ തിരിച്ചുതാ !"

ഞാന്‍ പുച്ഛതോടെ ആ പട്ടിക്ക് ,
 കുട്ടി നിക്കറിന്റെ പോക്കറ്റില്‍ നിന്നും 10 രൂപ എടുത്തു കൊടുത്തു ....

അതും പോരാഞ്ഞിട്ട്
എന്നെ കൊണ്ട് അവര്‍ സത്യം ചെയ്യിച്ചു ഇനി മേലാല്‍ കക്കില്ലയെന്നു !

ചേട്ടന്‍ എന്റെ കൈയിലെ പത്തു രുപ്പികയുമായി നേരത്തെ പോയ കടയിയിലേക്ക് പോയി ....
അവനു ഏറ്റവുമധികം ഇഷ്ട്ടമായ കളിപ്പാട്ടമായ
" ഹെലികോപ്റ്റര്‍ " അവന്‍ കൈയില്‍ എടുത്തു ....
അന്നിട്ട്‌ കടക്കാരനോട് ചോദിച്ചു ചേട്ടാ ഇതിനു എത്രയാ വില ???

കടക്കാരന്‍ : 70 രുപ്പിക !!!

ചെറുപ്പം മുതല്‍ തന്നെ അവനു വിമാനങ്ങളോടും ഹെലിക്കോപ്റ്ററിനോടും ആയിരുന്നു കമ്പം , നല്ല ഒരു പൈലെറ്റ് ആകണം എന്നാണ് അവിന്റെ സ്വപ്നം, അതുകൊണ്ട് തന്നെ വീടിലെ കളിപ്പാട്ടങ്ങളില്‍ 100 റില്‍ 90 ശതമാനവും  വിമാനങ്ങളും  ഹെലിക്കോപ്റ്ററുകളും മാത്രം !

 അങ്ങനെ അവന്റെ കൈയിലെ നാണയത്തുട്ടുകളും , കൈയില്‍ ഉണ്ടായിരുന്ന നോടുകളും എല്ലാം ചേര്‍ത്ത് വെച്ച് 56 രൂപയാക്കി ......  ബാക്കി രുപ്പികകൂടി എടുത്തിട്ട് വരാന്‍ അയാള്‍ ആവശ്യപെട്ടു .

" അത് എന്റെ പ്രക്കാ "

എന്ത് ചെയാന്‍ പറ്റും............ ആ ഹെലികോപ്റ്റര്‍ അവന്‍ വാങ്ങിയില്ല !


" മോനെ മനസ്സില്‍ മറ്റൊരു ലെഡു പൊട്ടി "

അവന്‍ ആ ഹെലികോപ്റ്ററുമായി പാഞ്ഞു .......

(ഹ............. ഹ.......... ഹ..............) 


അത് കണ്ടനിന്ന കടക്കാരനും കൂടെ അവന്റെ കൂടെ പാഞ്ഞു .........

ഈ രംഗം കണ്ടു നിന്ന എനുക്ക് ഒട്ടും സഹിച്ചില്ല , ഞാന്‍ കൂടുകാരുടെ അടുത്ത് ചെന്ന് ഈ കാര്യമാത്രയും പറഞ്ഞു .....
പിന്നെ ഞാന്‍ മറ്റൊന്നും ചിന്തിച്ചില്ല ഞാനും കടക്കാരന്റെ പിന്നാലെ ആഞ്ഞു ഓടി .....
ചേട്ടന് ഹെലികോപ്റ്റര്‍ മുറുക്കി പിടിച്ചു കൊണ്ട് ഓട്ടത്തിന്റെ വേഗത കൂട്ടികൊണ്ടിരുന്നു ...
ഞാനും തൊട്ടു പിന്നാലെ .......
എടാ പട്ടികളെ എന്ന് കടക്കാരന്‍ ഉറക്കെ പറഞ്ഞു കൊണ്ട് ഞങ്ങളുടെ തൊട്ടു പിന്നാലെ ...

" Childrens of heaven " എന്ന പ്രശസ്ത സിനിമയിലെ കുട്ടി അണിഞ്ഞ ആ ഇളകി പറഞ്ഞ ഷൂ പോലും ഞങളുടെ കാലുകളില്‍ ഇല്ല !
നഗ്നന പാദങ്ങളായി ഞാന്‍ ഓടി .......
പത്തനംതിട്ട നഗരത്തെ കീറി മുറിച്ചു കൊണ്ട് ഞങ്ങള്‍ ഓടി ......
കടകാരന്‍ വന്‍ തെറികള്‍ കൊണ്ട് ഞങ്ങളുടെ തൊട്ടു പിന്നാലെ .....
റോഡിലെ ആള്‍ക്കാര്‍ക്ക് വലിയ ഒരു കൌതുകമായി തോന്നാം എല്ലാവരും ഞങ്ങളെ തന്നെയണു നോക്കുന്നത് .........
വണ്ടികളുടെയും തിരക്കുകള്‍ക്ക് ഇടയിലൂടെയും ഞങള്‍ ജീവന്‍ മരണ ഓട്ടം ഓടി .......

ഇതു കണ്ടു നിന്ന കൂട്ടുകാര്‍ ഒന്നും ചെയ്യാന്‍ ആവാതെ ഞങ്ങളെ നോക്കി നിന്നു......

ഓടി ഓടി ചേട്ടന്‍ റോഡിന്റെ എടുത്തു വശത്തുള്ള ഒരു കുഴിയിലേക്ക് ഹെലികോപ്റ്റര്‍ വലിച്ചു എറിഞ്ഞു ..... പിന്നീടുള്ള ഞങളുടെ ഓട്ടത്തെ കടക്കാരന്നു ഒന്ന് തൊടാന്‍ പോലും കഴിയാതെ അയാള്‍ അവശനായി തീര്‍ന്നു ...... അയാള്‍ അവിടെ ഏതൊക്കെയോ നിന്ന് വിളിച്ചു  കൂവിക്കൊണ്ടിരിന്നു ..... അവസാനം ഞങളുടെ ഓട്ടം ചെന്ന് അവസാനിചത് പത്തനംതിട്ട ഗവണ്മെന്റ്‌ ആശുപത്രിയില്‍ വരാന്തയില്‍ ആയിരുന്നു ....

കുറച്ചു നേരം ഞങ്ങള്‍ റസ്റ്റിന്നു ശേഷം ഞങ്ങള്‍ വന്ന വഴിയെ തിരികെ നടന്നു .....
ഞങള്‍ രണ്ടു പേരും വിയര്‍ത്തു കുളിച്ചിരുന്നു .......

തിരെകെ നടന്നു കൊണ്ട് ഞാന്‍ അവനോടു ചോദിച്ചു .....
" എന്തിനാ നീ ആ ഹെലികോപ്റ്റര്‍ എടുത്തുകൊണ്ട് ഓടിയത്‌ ???

ഡാ അത് ഇന്ത്യന്‍ ആര്‍മിയുടെ യുദ്ധ ഹെലികോപ്റ്ററുകളില്‍ ഒന്നായ ആര്യയുടെ മോഡലാണ്.
അത് വളരെ റെയര് മോഡലാണ് . വാ നമ്മക്ക് ആരും കാണാതെ ആ കുഴിയില്‍ നിന്നും അത് എടുക്കണം .  ( ഈ ഡയലോഗ് കേട്ടിട്ട് ആരും പേടിക്കണ്ട....  കൊച്ചിലെ മുതല്‍ തന്നെ വിമാനങ്ങളുടെ A to Z കാര്യങ്ങള്‍ വന്നു നന്നായി അറിയാം )

തിരികെ ഞങള്‍ ഹെലികോപ്ടര്‍ വലിച്ചു എറിഞ്ഞ കുഴിക്കു അടുത്തെത്തി ...
ഞങള്‍ അവിടെ ആ കുഴിയിലേക്ക് നോക്കിയപ്പോള്‍ കണ്ടത് മറ്റൊരു കാഴ്ചയായിരുന്നു ...

അവന്‍ വലിച്ചു എറിഞ്ഞ ഹെലികോപ്ടറുമായി ഒരു കുഞ്ഞു കുട്ടിയും അതിറെ പുറകെ മറ്റുകുട്ടികളും ഓടിക്കളിക്കുന്ന ദൃശ്യമായിരുന്നു ഞങള്‍ കണ്ടത്‌ ......
നാടോടികള്‍ താമസിക്കുന്ന വലിയ ഒരു ടെന്റ് ആയിരുന്നു ആ കുഴിയില്‍ ....
നാടോടികുട്ടികള്‍ ആ കളിപ്പാട്ടമായി കളിച്ചു നടക്കുന്നത് ഇപ്പോഴും എന്റെ മനസ്സില്‍ നിന്നും വിട്ടു മാറിയിട്ടില്ല ...... അവരുടെ ആ സന്തോഷം കെടുത്തുവാന്‍ ഞങ്ങള്‍ക്ക് ആവില്ല ..
ഞങള്‍ ആ ദൃശ്യങ്ങള്‍ കണ്‍കുളൂര്ക്കെ കണ്ടു തിരിക്കെ,
പൊട്ടി ചോര ഒലിക്കുന്ന കാലുകളുമായി ,
വീട്ടിലേക്കു മെല്ലെ നടന്നു നീങ്ങി......



ജോര്‍ജ് ജോസഫ്‌

Comments

Popular posts from this blog

സന്തോഷ് നാരായണൻ

പ്രണയം